പേജുകള്‍‌

Monday 27 June, 2011

തൃത്താല-പട്ടാമ്പി മേഖലയില്‍ 900 പേര്‍ തട്ടിപ്പിന് ഇരയായെന്ന് സൂചന ബിസയര്‍ തട്ടിപ്പ്: പട്ടാമ്പിയില്‍ 40 പേര്‍ പരാതിനല്‍കി

തൃത്താല: സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനെന്ന പേരില്‍ ഷെയറെടുത്ത് ബിസയര്‍ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തട്ടിപ്പിനിരയായവരുടെ പരാതികള്‍ പട്ടാമ്പി സ്റ്റേഷനില്‍ കൂടുന്നു. ഇതുവരെ നാല്‍പ്പതോളം പേരുടെ പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.

ഞാങ്ങാട്ടിരി കടവിനോടുചേര്‍ന്ന് സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുമെന്നും പറഞ്ഞാണ് ഏജന്റുമാര്‍ മുഖേന ഷെയറെടുപ്പിച്ചത്. പട്ടാമ്പി, തൃത്താല മേഖലകളിലായി 900ഓളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ 12,250 രൂപ മുതല്‍ 16,250 രൂപവരെയുള്ള ഓരോ ഓഹരിയെടുത്തവരും മൂന്നും നാലും ഓഹരി എടുത്തവരുമുണ്ട്. മൂന്നും നാലും ഷെയറെടുത്ത് ഗള്‍ഫിലേക്ക് പോയവരും ഉള്‍പ്പെടുന്നു. തട്ടിപ്പ് പുറത്തായതോടെ പരാതി നല്‍കാന്‍ നാട്ടിലേക്കുവരേണ്ട സ്ഥിതിയാണ് ഇവര്‍ക്കുള്ളത്.

പരാതിയെത്തുടര്‍ന്ന് ബിസയര്‍ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ അര്‍ഷാദ്, പാര്‍ട്ണര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഗോപിനാഥന്‍നായര്‍, ഗ്രൂപ്പ് മിനിസ്റ്റര്‍ അനീഷ് മേനോന്‍ എന്നിവര്‍ക്കെതിരെ വഞ്ചനക്കുറ്റത്തിന് നിലവില്‍ കേസെടുത്തിട്ടുണ്ട്.

തൃത്താലസ്റ്റേഷനില്‍ തട്ടിപ്പിനിരയായ മൂന്നുപേരുടെ പരാതിയാണ് ലഭിച്ചിട്ടുള്ളത് തട്ടിപ്പിനിരയായവരില്‍ പുറത്തുപറയാന്‍ മടിക്കുന്നവരുമുണ്ട്. പരാതികള്‍ വാങ്ങിയശേഷം മണിചെയിന്‍ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് സെല്ലിന് കൈമാറുകയാണ് ചെയ്യുന്നത്.

No comments:

Post a Comment